കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ ഇതരസംസ്ഥാന യാനങ്ങളും ജൂണ്‍ ഒന്നിന് മുമ്ബ് കൊല്ലം തീരത്തുനിന്ന് വിട്ടുപോകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ഇതര സംസ്ഥാനങ്ങളില്‍ ട്രോള്‍ ബാൻ സമയക്രമം മറികടക്കുന്നതിനായി കേരളത്തില്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുമ്ബോള്‍ ജില്ലയിലെ പ്രധാന ഹാര്‍ബറുകളായ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ അടച്ചിടേണ്ടിവരും. ഈ സാഹചര്യത്തില്‍ പരമ്ബരാഗത യാനങ്ങള്‍ കൂടുതലായും പരിമിതികളുള്ള തങ്കശേരി ഹാര്‍ബറില്‍ അടുക്കാൻ സാദ്ധ്യതയുള്ളതിനാലാണ് നിര്‍ദേശം നല്‍കിയത്. മത്സ്യസമ്ബത്തിന്റെ സംരക്ഷണത്തിന് എല്ലാ വര്‍ഷവും ജൂണ്‍ 9ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ നടപ്പാക്കുന്ന ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയിലെ നീണ്ടകര ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി മൂന്ന് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
