താലൂക്ക് ആശുപത്രി വികസനം: സ്ഥലം അളന്നുതിരിച്ചു

Published:

കടയ്ക്കൽ | ഏറെ വിവാദങ്ങൾക്കൊടുവിൽ താലൂക്ക് ആശുപത്രി കെട്ടിടനിർമാണത്തിനുള്ള ഭൂമിയായി. ഇതിനായി, ആശുപത്രിയോടുചേർന്ന് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് 22 സെൻറ് സ്ഥലം റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു. താലൂക്ക് സർവെയറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം റവന്യൂ അധികൃതർ എത്തിയാണ് ഭൂമി അളന്നുതിരിച്ചത്. പഞ്ചായത്തിന്റെ താത്പര്യ പ്രകാരം പഞ്ചായത്ത് വ്യാപാരകേന്ദ്രത്തിന് പിന്നിലായി എട്ട് മീറ്റർ സ്ഥലം വിട്ടതിനു ശേഷമുള്ള സ്ഥലമാണ് ഏറ്റെടുത്തത്.
നൂറുകൊല്ലത്തോളം പഴക്കമുള്ള വ്യാപാരകേന്ദ്രം ഭാവിയിൽ പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഒഴിച്ചിടണമെന്ന് പഞ്ചായത്ത് ആവശ്യമുന്നയിച്ചിരുന്നു. ഇത് റവന്യൂ വകുപ്പ് അംഗീകരിക്കുകയായിരുന്നു.
ഏറെനാൾ നിലനിന്ന അനിശ്ചിതത്വത്തിനൊടുവിൽ സ്ഥലം ലഭ്യമായതോടെ താലൂക്ക് ആശുപത്രിയുടെ വികസനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശൃം ശക്തമായി. ഒന്നര ഏക്കറോളം സ്ഥലത്ത് സൗകര്യങ്ങളില്ലാത്ത II കെട്ടിടങ്ങളാണ് ആശുപത്രിയിലുള്ളത്.
ദീർഘവീക്ഷണമില്ലാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ് ആശുപത്രി വികസനത്തെ പിന്നോട്ടടിച്ചത്. കൊല്ലം, തിരുവനന്തപുരം ജി ല്ലകളിലെ മലയോരമേഖലയിലെ 10 പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ബഹുനില കെട്ടിടം നിർമിക്കുന്നതിന് 25 കോടി രൂപ അനുവദിക്കണമെന്ന ആവശ്യം അനുഭാവ പൂർവം പരിഗണിക്കുമെന്ന് മന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിട്ടുണ്ട്.

Related articles

Recent articles

spot_img