കൊല്ലം | പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂർണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി തെരുവുനായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും വാക്സിൻ എടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കും. ജില്ലയിൽ നടപ്പാക്കുന്ന റാബിസ് ഫ്രീ കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു സമീപം നിർവഹിക്കുകയായിരുന്നു മന്ത്രി.
2030-ഓടെ ജില്ലയിൽ തെരുവുനായ്ക്കളുടെ ഉപദ്രവം പൂർണമായി ഇല്ലാതാക്കുന്നതിനും പേവിഷബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ് കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ സഹകരണത്തോടെ കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്ന് റാബിസ് ഫ്രീ കൊല്ലം പദ്ധതി നടപ്പാക്കുന്നത്. ദേശീയ ക്ഷീരവികസന ബോർ
ഡിൻ്റെ സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായവും ഈ പദ്ധതിക്കുണ്ട്. തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകുന്നതിനുള്ള മൊബൈൽ യൂണിറ്റിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.
മേയർ പ്രസന്നാ ഏണസ്റ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ യു. പവിത്ര പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പേവിഷബാധ ഒഴിവാക്കാൻ നടപടി സ്വീകരിക്കും-ചിഞ്ചുറാണി
