കൊട്ടാരക്കര | കിടപ്പുരോഗിയായ വയോധികയുടെ മൂന്നുവർഷത്തെ പെൻഷൻ തട്ടിയെടുത്ത കേസിൽ ബാങ്കിലെ താത്കാലിക ജീവനക്കാരി അറസ്റ്റിൽ.
ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ അറസ്റ്റ് ചെയ്തത്.
പുലമൺ സ്വദേശിയായ വയോധികയുടെ പേരിൽ ദേശസാത്കൃത ബാങ്കിലുള്ള സേവിങ്സ് അക്കൗണ്ടിൽനിന്ന് 2021 മുതൽ 2024 മാർച്ച് വരെ യുള്ള കാലഘട്ടത്തിൽ 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി.
കശുവണ്ടി വികസന കോർപ്പറേഷനിൽനിന്ന് പ്രതിമാസം അനുവദിക്കുന്ന പെൻഷൻ തുകയാണ് തട്ടിയെടുത്തത്. വയോധികയുടേതെന്ന പേരിൽ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്.
ഏറെ വർഷങ്ങളായി ബാങ്കിൽ താത്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു.ബന്ധുവായ വയോധിക പുറ ത്ത് വാഹനത്തിൽ ഇരിപ്പുണ്ട ന്ന് അധികൃതരെ വിശ്വസിപ്പിച്ചാ ണ് തട്ടിപ്പ് നടത്തിയത്. എല്ലാ മാസവും വിരലടയാളം പതിപ്പി ക്കാനെന്ന പേരിൽ പണം പിൻ വലിക്കൽ ഫോം കൊണ്ടുപോ യി സ്വന്തം വിരലടയാളം പതിച്ചു നൽകുകയായിരുന്നു.
വയോധികയുടെ ബന്ധു അടുത്തിടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
എസ്.ഐ. ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കിടപ്പുരോഗിയുടെ പെൻഷൻ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരി അറസ്റ്റിൽ
